കളിക്കാർക്കിടയിൽ
പ്രായത്തിന്റെ ചാപല്യങ്ങൾ കണക്കിലെടുത്തപ്പോൾ
ഞാനറിഞ്ഞിരുന്നില്ല ഞാൻ കളിക്കാർക്കിടയിലായിരുന്നുവെന്ന്.
ഓരോ തെറ്റുകളും അവസാനിച്ചിരുന്നത് -
ഓരോ ജഡിക സുഖങ്ങളിലായിരുന്നു.
വ്യാഖ്യാനങ്ങൾക്കതീതമായ ആ തെറ്റുകളുടെ ഭാവം-
ആഗ്രഹങ്ങളുടെ അതിതീവ്രമായ പ്രവാഹശേഷിയിലലിഞ്ഞിരുന്നു.
എന്നിലെ നേരിന്റെ ശബ്ദത്തിനു, ശബ്ദം കുറവായിരുന്നു.
കാരണം എന്നിൽ ഇരുട്ടിന്റെ മായാജാലങ്ങൾ അരങ്ങേറിയിരുന്നു.
വർണ്ണങ്ങളുടെ മൂടുപടമണിഞ്ഞു എന്നിലെ ചാപല്യങ്ങൾ,
ഞാനറിയാതെ എനിക്കുമുമ്പേ സഞ്ചരിച്ചുതുടങ്ങി.
എനിക്കു പാർക്കാൻ ഗ്രാമങ്ങളില്ല, എനിക്കു പാർക്കാൻ നഗരങ്ങളില്ല
കാരണം എനിക്കുമുമ്പേ അവർ അവയെല്ലാം സ്വന്തമാക്കിയിരുന്നു.
0 comments :
Post a Comment