Wednesday 30 December 2015
കാലം
കാലത്തിന്റെ പൂർണ്ണതയിൽ
നിന്നെ എനിക്ക് നഷ്ടമായി.
നിൻ പ്രണയാങ്കുരമാം തേങ്ങൽ
എന്റെ കാതോരം അറിയുന്നു.
സ്നേഹനിർഭരമാം നിൻ വാക്കുകളിൽ
എന്റെ ഹൃദയം അലിയുന്നു.
പക്ഷെ എൻറെ കർമ്മങ്ങള്ളിൽ നിന്നും
മനസ്സറിയാതെ ഞാനകലുന്നു.
ഒരു നാളും മായാത്ത മൂവന്തിതൻ
ഗദ്ഗദമാം ചുകപ്പ്
എൻ മാനസത്തിൽ നിറഞ്ഞാടുന്നു.
മരുഭൂമിയിലെ കള്ളിമുൾചെടിപോലെ
നിൻ സ്നേഹത്തിനായി ഞാൻ ദാഹിക്കുന്നു
എത്ര കാലാന്തരങ്ങൾ പിന്നീടണം
Monday 28 December 2015
സ്നേഹം
സാഹചര്യങ്ങൾ കഥയെഴുതുമ്പോൾ
അരങ്ങിൽ നിറഞ്ഞാടിയത്,
സ്വബോധമില്ലാത്ത എന്റെ മനസ്സായിരുന്നു.
എന്നുള്ളിലെ എന്നെ പുനർജ്ജീവിപ്പിച്ച
നിന്നെ ക്ഷണനേരത്തേക്കെങ്കിലും
ഓർമകളിൽ നിന്നും പറിച്ചു നട്ടു.
യാതൊന്നും തുണയില്ലാത്ത നേരത്ത്
സ്നേഹത്തിന്റെ സന്ദേശവുമായി വന്ന-
എന്റെ നീലനക്ഷത്രമേ.........
അറിയാത്ത തെറ്റുകളിൽ ജീവിച്ച എന്നെ-
ഒരാവർത്തിയും നീ വെറുക്കരുതേ.....
എന്നുള്ളിലെ സ്പന്ദനമായി.
ഒരു നാളും അണയാത്ത നാളമായി
മനസ്സിന്റെ മാന്ത്രികഗോളങ്ങളിൽ
പുഞ്ചിരിച്ച് നീ നിറയണേ......
ആ കൈതുമ്പിൽ നിന്ന് പിടിവിടാതെ
മുന്നോട്ടുള്ള പ്രയാണത്തിൽ -
എന്റെ മാർഗത്തിലെ വിളക്കായി
കൂട്ടായി തുണയായി
നീ വിരാജിക്കണം.
കാരണം ആ കൈതുമ്പിൽ-
നിന്നു പിടിവിട്ടാൽ.....
അറിയില്ല......ഒന്നും..................
Poem
ഇരുപതാം നൂറ്റാണ്ട്
പല തവണ തിരിച്ചും മറിച്ചും ആലോചിച്ചു
ഓർമയുടെ അഗാധമായ തട്ടിൽ-
ഞാൻ പരിശോദ്ധിച്ചു.
എവിടെയോ എന്തോ ഒന്ന്.
അന്നാ രാത്രി തികഞ്ഞ ഇരുട്ടിൽ
ആ നിലാവ് എന്നിലേക്ക് ചൊരിഞ്ഞു.
അതിൽ നിന്ന് വേണ്ടുവോളം നുകരാൻ
മനസ്സ് എന്നെ മാടിവിളിച്ചു.
അതുവരെ അരങ്ങിൽ നിന്ന ഞാൻ
പതുക്കെ അണിയറയിലേക്ക് നീങ്ങാൻ തുടങ്ങി.
നിന്റെ നിഷ്കളങ്കത എന്റെ മനസ്സിനെ-
മുഴുവനായും സ്പർശിച്ചു.
ഇല കുമ്പിളിൽ പരിപാലിക്കപെട്ട-
മഴത്തുള്ളിപോലെ
എന്നിൽ ആ മോഹം കുന്നുകൂടി.
എന്നാൽ വിനയത്തിന്റെ ആ മൂർത്തിമഭാവം
ജീവനെ നിയന്ത്രിച്ചു.
മനസ്സിലുണ്ടായ മറ്റെല്ലാം മാഞ്ഞുപൊയി,
തൂവെള്ളയായ മനസ്സിൽ ഒരു തുള്ളി-
രക്തം അടർന്നു വീണു.
Sunday 27 December 2015
നിന്നിൽ ഞാൻ കണ്ടത്
നിൻ കണ്ണുകളിൽ ഞാൻ കണ്ടത്
സ്നേഹത്തിന്റെ നിറവോ?
അതോ കണ്ണുനീരിന്റെ കനവോ?
നിൻ മൊഴിയിൽ അലിഞ്ഞിരുന്നത്
സന്തോഷത്തിന്റെ ദുന്ദുഭിയോ?
അതോ വേദനയുടെ കനൽ നാളമോ?
രാത്രിയുടെ യാമങ്ങള്ളിൽ നീ തന്നത്-
പ്രണയിനിയുടെ തൂവൽ സ്പർഷമോ
അതോ അന്ധകാരങ്ങള്ളിൽ നിന്നുള്ള
അഭയ സാന്ത്വനമോ?
ആ നെഞ്ചിടിപ്പിൽ നിനച്ചത്
നിന്നിൽ ആവിർഭവിക്കുന്ന
എന്റെ ജീവന്റെ മുകുളത്തിലോ?
അതോ നിന്റെ കിനവുകള്ളിൽ-
Saturday 12 December 2015
എൻ വികാരങ്ങളെ നിയന്ത്രിച്ചത്
ജ്വലിച്ചടങ്ങുന്ന നിൻ യൗവനമോ
അതോ എരിഞ്ഞടങ്ങുന്ന എൻ കാമമോ....
നിയന്ത്രിക്കാൻ കഴിയാത്തവിധം
മനസ്സ് അലയുന്നു ഒരു ഭ്രാന്തനെ പോലെ.
അലച്ചിലിനിടെ പലതും നഷ്ട്ടപ്പെടുത്തി.
കണ്ണുകളിലെ ജ്വലനം അണയാൻ തുടങ്ങി
നേരിയ വെളിച്ചം പോലും അസ്വസ്ഥമായി.
സ്വന്തവും ബന്ധവും വിട പറഞ്ഞു.
ഓരോ വാക്കും, ഓരോ നോക്കും,
ലക്ഷ്യമേതെന്ന് അറിയാതെ-
പാതിവഴിയിൽ കുഴിച്ചുമൂടി.
കരഞ്ഞു കളഞ്ഞ കണ്ണുനീരുകൾ കഥകളായി.
പാഴ്ജന്മങ്ങളുടെ തീരാ നൊമ്പരത്തിന്റെ കഥ
ഏല്ലാം ഒടുവിലായി ചെന്നണയുന്നത്-
ദീപ്തമായ ആ വിടപറച്ചിലിലാണ്.
പിടയ്ക്കുന്ന നെഞ്ചും മിടിക്കുന്ന ഹൃദയവും
ആ മുഹൂർത്തത്തിൽ നിശ്ചലമാകും.
ഭാവിയുടെ തീരാ നൊമ്പരങ്ങൾ-
നയങ്ങളുടെ അന്തരാളങ്ങള്ളിൽ നടനമാടുന്നു.
ഒരു പാഴ്ജന്മം അവിടെ ജനിക്കുന്നു.
Friday 11 December 2015
നിറക്കൂട്ട്
സ്നേഹാർദ്രമാം നിൻ മൊഴിയിതളുകൾ,
അലിഞ്ഞിറങ്ങിയത് എരിഞ്ഞമരുന്ന-
എൻ യൗവനത്തിലായിരുന്നു.
ദീപ്തമായ ആ നയനങ്ങള്ളിലെ ജ്വലനം,
എനിക്കേകിയത് തിരിച്ചു വരുവാനുള്ള
അതിശക്തമായ വെല്ലുവിളിയായിരുന്നു.
കത്തിപടർന്ന എൻ ഹൃദയത്തിലേക്ക്
നീ നിന്നെ തന്നെ
നീട്ടി.
എല്ലാം മറച്ചുവെക്കുന്ന ആ മനസ്സ്-
എൻ കാതിൽ മൂള്ളിയത്
ഒരു നാളും മങ്ങി
മാഞ്ഞുപോകാത്ത
സൗഹൃദത്തിൻറെ നിറക്കൂട്ടുകളെ കുറിച്ചായിരുന്നു.
ആ നിറക്കൂട്ടിൽ ചാലിച്ച-
നിൻ ആശകളും പ്രതീക്ഷകളും
എൻ മനസ്സിലേക്ക് ആവാഹിച്ചു.
എൻ ജീവനിലേറ്റിയ നിറങ്ങലെല്ലം,
ലോകത്തിന് മോടിക്കൂട്ടി.
നിന്നെ മാത്രമായിരുന്നു.
കാരണം ആ നിറങ്ങളെല്ലാം
Wednesday 9 December 2015
പ്രത്യാശ
പാതിരാ പൂവായി വീണ്ടും-
എന്നുള്ളിൽ അലിയാൻ മൗനം.
അങ്ങകലെ ഏതോ വിണ്ണിൽ,
നോവായി നീ പെയ്യും നിനവിൽ
അറിയാതെൻ മനം നിറയെ നീ
നിറകുമ്പിൾ മധുവായി പൊഴിയൂ...
ഏതേതോ സുകൃതം പോലേ
കണ്മുന്നിൽ പുതുമഴയായി..
നറുപൂവിൻ ഇതളായി മെല്ലെ
കണ്ചിമ്മി കനവുകൾ ഓതി,
അന്നെന്റെ നിശ്വാസത്തിൽ-
അഴകിന്റെ മുകുളം നിറച്ചു.
ആശകൾ പ്രത്യാശകളാക്കി,
ആ മോഹങ്ങൾ എൻ ജീവനിലലിയിച്ചു.
ഓരോ കാല്പാടുകളും ഓരോ വചസ്സുകളും,
ലക്ഷ്യം നീ മാത്രമാണെന്ന് മനസ്സിൽ ഉറപ്പിച്ചു
ഓരോ തിരിയും എരിഞ്ഞണയുന്നത്-
നിന്നിലേക്കാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.
നിൻ ധ്വനികളിൽ മന്ത്ര സ്പർശമേൽക്കാതെ
ഒരു നാളും നിൻ ഇതളുകൾ വാടാതെ
ഞാനണയും നിനക്കായ് എന്നും.......
വിരാമം
വിടചോല്ലുമീ നറുസന്ധ്യതൻ-
പ്രഭയോടൊന്നിച്ച് വിടവാങ്ങുന്നു,
എൻ ആശകളും മോഹങ്ങളും.
എല്ലാ പ്രതീക്ഷകൾക്കും
നിത്യമായി വിരാമമർപ്പിച്ച്
അങ്ങകലെ ആ തേജസ്വരൂപം
കടലിലേക്കമരുന്നു.
ജീവിതമേലായ്പ്പോഴും ഇങ്ങനെയാണ്
അതാരുടെയും തെറ്റല്ല മറിച്ച്-
ഒരു നൊമ്പര യാഥാസ്ഥികതയാണ്.
വേദനയിൽ നിന്നുയരുന്ന
വികാരവിഹായസ്സിൻ വാക്കുകൾ......
കൗമാരമാകുന്ന കാലത്തെ കുതിപ്പുകൾ
പ്രണയതേരേറി വരുന്ന
യുവമനസ്സുകളുടെ ഇരമ്പൽ
അങ്ങനെയെല്ലാം ആ പ്രഭയോടോന്നിച്ച്
Monday 7 December 2015
കാത്തിരിപ്പ്
ഇന്ധനം നിറയ്ക്കാത്ത-
വണ്ടിക്ക് സമാനമാണെൻ ജീവിതം.
നിൻ നറുചിരി മതി
എൻ കൈകാലുകളിൽ ബന്ധിച്ചിരിക്കുന്ന-
നൈരാശ്യത്തിന്റെ-
ചങ്ങലകൾ പൊട്ടിച്ചെറിയാൻ.
നിൻ തേനൂറുന്ന ഒരു വാക്കുമതി,
എൻ മനസ്സിലെ മുറിവുണങ്ങാൻ.
നിന്നെ കാണാത്ത ഓരോ ദിനവും,
നിന്നെ കേൾക്കാത്ത ഓരോ നിമിഷവും,
ഞാനിവിടെ നീറി നീറി ജീവിക്കുകയാണ്
വിധിയാകുന്ന വേട്ടാളൻ
എൻ ശരീരത്തിൽ നോവിന്റെ
അമ്പുകൾ തൊടുക്കുമ്പോൾ-
പൊന്നേ... നീയറിയുക,
നീയാണ് എന്റെ കവചം
നീയാണ് എന്റെ ഊർജം
എന്റെ തേങ്ങൽ നീ കേൾക്കുന്നിലേ
എന്നെ നീ അറിയുന്നില്ലേ
പ്രയാണം
അരികിലായി അണഞ്ഞ മാത്രയിൽ തന്നെ-
ആ കണ്ണുകളിൽ ഞാൻ എന്നെ കണ്ടു.
ആ കണ്ണുകളിൽ ഞാൻ എന്നെ കണ്ടു.
സ്നേഹാർദ്രമാം ആ മൊഴികളിൽ
നിറഞ്ഞു തുളുമ്പിയ വാത്സല്യം
എൻ ജീവനിൽ പുതുമഴയായി.
എന്നിലെ ഓരോ ധ്വനികളും
ആ ചുണ്ടിലെ പുഞ്ചിരിയായി വിടർന്നു.
ദീപ്തമായ കാഴ്ച്ചപ്പാടുകളിൽ ജ്വലിക്കുന്നതും
തന്റെ മോഹങ്ങൾക്ക് ചിറകുമുളപ്പിക്കുന്നതും
എന്നിലെ കാഴ്ചക്കാരന് നവ്യാനുഭൂതിയായി.
ദൃഡമായ ആ പ്രയാണത്തിൽ
മുന്നോട്ടുള്ള ചുവടുവെപ്പിൽ
ആരും കൊതിച്ചു പോകുന്ന ഒരു അഭിലാഷമുണ്ട് ,
ആ കൈയും പിടിച്ചു കൂടെ വരുവാൻ.
രക്ത ബന്ധങ്ങള്ളോ, ശിഷ്ട്ട ബന്ധനങ്ങള്ളോ അല്ല
നമ്മുടെ സ്നേഹത്തിന്റെ പവിത്രത
എന്നുള്ളിൽ പുനർജനിച്ച
ആദിതാളത്തിന്റെ വർണ്ണങ്ങൾ
എനിക്കു മുമ്പേ ആ മനസ്സിൽ
Sunday 6 December 2015
മനസ്സറിയാതെ
അറിയാതെ ഒഴുകിയ ഒരു -
സ്നേഹാർദ്ര തീരത്തിൽ
ഏകാന്തത എന്ന അനന്ത ഭാവം
അടിച്ചേൽപ്പിച്ച് നീയെങ്ങൊ മാഞ്ഞു.
ചക്രവാളത്തിന്റെ അസ്തമന കിരണങ്ങൾ
ഇറ്റിറ്റു വീഴുന്ന കണ്ണുനീർ തുള്ളികളെ
തഴുകാതെ ഇരുട്ടിലെങ്ങൊ മറഞ്ഞു
മനതാരിൽ മൊട്ടിട്ട ആ-
ദിവ്യമായ നറുപുഷ്പ്പം നീ തന്നെയോ
അതോ കാലച്ചക്ക്രതതിനിടയിൽ-
പറന്നു വന്ന സ്നേഹനോമ്പരമോ........
ഒരു മാത്രയകലെ നിന്ന് നീ-
അന്നവസാനമായ് വിടചൊല്ലിയപ്പോൾ
അറിഞ്ഞിരുന്നില്ല എന്റെ വികാരങ്ങൾ
നിന്റെ തെളിനീരില്ലായിരുന്നു ആവിർഭവിച്ചതെന്നു.
യുഗാന്ത്യം വരെ കൂട്ടിനണയും എന്ന
നിന്റെ വാഗ്ദാനതിന്റെ വിശ്വാസം
നീ തന്നെ അണച്ചു
സ്നേഹത്തിന്റെ വിചിത്രമായ
കുരുക്കഴിയിൽ എന്നെ വലിച്ചെറിഞ്ഞ്
നീ വാന മേഘങ്ങളിൽ ചിറകടിച്ചുയ്യിർന്നു
മനസ്സറിയാതെ ഞാൻ നിറഞ്ഞാടിയത്
ആരോ സൃഷ്ടിച്ച കളിത്തട്ടകത്തിൽ ആയിരുന്നു
ഒടുവിൽ പിറകൊട്ട് നോക്കിയപ്പോൾ
ചോര നീരാക്കി പണിതുയർത്തിയതെലാം
വികൃതമാണെന്ന് ബോദ്ധ്യപ്പെട്ടു..........
About Me
Total Pageviews
Popular Posts
-
ലോഹം കാലം പുതിയ അദ്ധ്യായങ്ങളെഴുതി. മൺമറഞ്ഞു പോയ എന്റെ പരാജയങ്ങളും വഴുതിയകന്ന എന്റെ ബന്ധങ്ങളും, പഴയ അദ്ധ്യായങ്ങള്ളിലെ വചന...
-
നഷ്ട്ടവസന്തം വികാരങ്ങൾ ആഗ്രഹങ്ങളെ നിർജ്ജീവമായി കീഴ്പ്പെടുത്തിയപ്പോൾ നഷ്ട്ടവസന്തത്തിൽ വിഹരിച്ച- ഉച്ഛിഷ്ഠബോധമില്ലാത്ത എൻറെ ചിന്താശക...
-
നഷ്ട്ടപ്രണയം അഗാധമായ നീലിമയിൽ- മിഴിരണ്ടും പിടച്ചു വിഹരിക്കുന്ന സുസ്മേരവരദനായ ആ കാമുകൻ, ചലിക്കുന്ന മായാചിറകുകൾക്കിടയിൽ ഒളിപ്പിച്ച...
-
പ്രയാണം അരികിലായി അണഞ്ഞ മാത്രയിൽ തന്നെ- ആ കണ്ണുകളിൽ ഞാൻ എന്നെ കണ്ടു. സ്നേഹാർദ്രമാം ആ മൊഴികളിൽ നിറഞ്ഞു തുളുമ്പിയ വാത്സല്യം എൻ...
-
ഓർമ്മകൾ കാലത്തിൻറെ നിറവിൽ ഓരോന്നായി പൊഴിഞ്ഞകന്നു. വേദനയുടെ കരിനിഴൽ പാടുകൾ, മായിച്ചാലും മായാത്ത പ്രതിഫലനങ്ങൾ, സ്ന...
Categories
Blog Archive
-
▼
2015
(
13
)
-
▼
December
(
13
)
- കാലം കാലത്തിന്റെ പൂർണ്ണതയിൽ നിന്നെ എനിക്ക് ന...
- സ്നേഹം സാഹചര്യങ്ങൾ കഥയെഴുതുമ്പോൾ അരങ്ങിൽ നി...
- Poem
- നിന്നിൽ ഞാൻ കണ്ടത് നിൻ കണ്ണുകളിൽ ഞാൻ കണ്ടത് ...
- പാഴ്ജന്മങ്ങൾ എൻ വികാരങ്ങളെ നിയന്ത്രിച്ചത് ജ്വല...
- നിറക്കൂട്ട് സ്നേഹാർദ്രമാം നിൻ മൊഴിയിതളുകൾ...
- പ്രത്യാശ പാതിരാ പൂവായി വീണ്ടും- എന്നുള്ള...
- വിരാമം വിടചോല്ലുമീ നറുസന്ധ്യതൻ- പ്രഭയോടൊന്നിച...
- കാത്തിരിപ്പ് ഇന്ധനം നിറയ്ക്കാത്ത- വണ്ടിക്ക് സ...
- പ്രയാണം അരികിലായി അണഞ്ഞ മാത്രയിൽ തന്നെ- ആ കണ്...
- ഞാനും നീയും നിന്റെയും എന്റെയും സിരകളിൽ- പ്രവ...
- മനസ്സറിയാതെ അറിയാതെ ഒഴുകിയ ഒരു - സ്നേഹാർദ്ര ത...
- Poem
-
▼
December
(
13
)
Images
Google.com Images
Zabin pathath photography