അറ്റുപോയ സ്നേഹത്തിന്റെ നൂലിഴകൾ......

  • കാരണം കണ്ണടച്ചാൽ അവൾ വരുമായിരുന്നു മന്ദം മന്ദം ആ നറുപുഞ്ചിരിയോടെ...........

  • മൺമറഞ്ഞു പോകുന്ന ഒരു വസന്തകാല സ്മരണയാണ് ആ പുഞ്ചിരി

  • കരഞ്ഞു കളഞ്ഞ കണ്ണുനീരുകൾ കഥകളായി.പാഴ്ജന്മങ്ങളുടെ തീരാ നൊമ്പരത്തിന്റെ കഥ

  • എന്നുള്ളിൽ പുനർജനിച്ച ആദിതാളത്തിന്റെ വർണ്ണങ്ങൾ എനിക്കു മുമ്പേ ആ മനസ്സിൽ കുറിച്ചതായിരുന്നു..............

  • നിന്റെ ചിറകുകൾ എന്റെ അഭയസ്ഥാനമായി, അന്ധകാരവീചികളിലെ സാന്ത്വനമായി.;

Monday 25 April 2016

Story

പ്രണയം 

ഒരിക്കൽ അവൾ അവനോട് ചോദിച്ചു "കൂടെ കാണുവോ  എന്നും?", തെല്ലും ചിന്തിക്കാതെ അവൻ മറുപടി കൊടുത്തു "കൂട്ടിനുണ്ടാവും എന്നും, എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ട്ടവാ". വാഗ്ദാനത്തിന്റെ നിറവിലാണ് അവൻ അവന്റെ ജീവിതം അവൾക്ക് സമർപ്പിച്ചത്. ഓരോ രാവ് അണയുമ്പോഴും അവളുടെ ചിരി കൂടുതൽ ചന്ദസ്സുള്ളതായി മാറി. അവളുടെ മൊഴികളിൽ അവൻ ആയിരം സ്വപ്നങ്ങൾ നെയ്തു. ആഗ്രഹങ്ങളുടെ  ഒരു പറുദീസ തന്നെ അവൻ കെട്ടിപൊക്കി. ജീവിത ദൗത്യംഅവളിലേക്ക് മാത്രമാകണമെന്ന് മനസ്സിനെ പറഞ്ഞു   ബോദ്ധ്യപ്പെടുത്തി . അതിനായി അവനിലെ മായാശക്തികളെ അവൻ ഉറക്കികെടുത്തി. അവന്റെ ലോകം അവളിലേക്ക് മാത്രമായി ചുരുങ്ങി.
നാളുകൾ കഴിഞ്ഞു.....പുതിയ താളുകളിൽ പുതിയ അക്ഷരങ്ങൾ സ്ഥാനം പിടിച്ചു. അവൾക്ക് അവനെ മടുത്ത് തുടങ്ങി. അവളിലെ ആഗ്രഹങ്ങൾക്ക് ഉന്നതങ്ങളിലേക്ക് ചിറകടിച്ചുയരാൻ തോന്നി. അതിന് അവന്റെ സാമിപ്യം അവൾക്ക് അസ്വസ്ഥമായി അനുഭവപെട്ടു. പതിയെ അവൾ അവനെ ഒഴിവാക്കി തുടങ്ങി. എങ്കിലും അവന്റെ ഉള്ളിലെ കനൽ കത്തിയണഞ്ഞില്ല. പ്രണയ പരവശനായി അവൻ അവളെ സമീപിച്ചു. തന്റെ മനസ്സിൽ കുടികൊള്ളുന്ന പ്രണയവചസ്സുകൾ മൊഴിയാൻ അവൻ വെമ്പൽ കൊണ്ടു. പക്ഷെ അവളുടെ കുത്തുവാക്കുകൾ അവനെ പിന്നിലോട്ട് വലിച്ചു. ഒരുപാട് നോവുകൾ ഉള്ളിൽ അടിച്ചമർത്തി കൂട്ടുകാരുടെ നിർബന്ധനത്തിന് വഴങ്ങി അവളെ വെറുതെ വിടാൻ അവൻ തീരുമാനിച്ചു. അങ്ങനെ പ്രത്യക്ഷത്തിൽ ബന്ധം വേർപെട്ടു. പക്ഷെ അവന്റെ മനസ്സിൽ നിന്നും ചിരിയുടെ മാസ്മരികത മായാതെ നിന്നു. തന്നിൽ നിന്നും വേർപെടുത്തി കഴിയാൻ പറ്റാതത സുന്ദരിയുടെ ജീവിതത്തിൽ പിന്നെ അവൻ കടന്നു ചെന്നില്ല. 
കാലം അവനെ പരീക്ഷിച്ചു കൊണ്ടിരുന്നു. ദാരുണമായി അവൻ എല്ലാ  അവസ്ഥകളിൽ നിന്നും തകർന്നു നിലത്തു വീണു. ഒടുവിൽ ഒരു വീഴ്ച്ചയിൽ അവന് വെളിപാടുണ്ടായി. തന്റെ ഉള്ളിലെ ശക്തികൾ അവനെ നോക്കി പുഞ്ചിരിച്ചു. അവനെ കളിയാക്കി, അവനെ പരിഹസിച്ചു. അവയെല്ലാം അവന്റെ കൈകളിലെക്ക് തിരിച്ചു കയറി. കൈകൾ ചലിച്ചു തുടങ്ങി. നഷ്ട്ടപ്പെട്ടതെല്ലാം അവൻ പൂർവാധികം ശക്തിയോടെ വീണ്ടെടുത്തു. അവനിലെ മായാജാലം അവൻ തിരിച്ചറിഞ്ഞു. ഇവയെല്ലാം അവളോടുള്ള സ്നേഹത്തിൽ നിന്നും ഉദ്ഭവിച്ചതാന്നെന്ന് അവന് ബോദ്ധ്യമുണ്ടായിരുന്നു. അവൻ ഒരിക്കലും അവളെ വെറുത്തില്ല. അവൾ എവിടെയാണെന്ന് അവൻ അന്വേഷിച്ചില്ല. കാരണം കണ്ണടച്ചാൽ അവൾ വരുമായിരുന്നു മന്ദം മന്ദം  നറുപുഞ്ചിരിയോടെ...........                            (തുടരും ..........................)
                                                                           








Share:

Monday 18 April 2016

Article

പറയാൻ മറന്നത്..........


     വിടപറയുന്ന ഈ വേളയിൽ എന്റെ പ്രിയ ഗുരുനാഥയുടെ ചില സ്മരണകളെ ഞാനിവിടെ കുറിച്ചിടുന്നു.
           അനന്തപുരിയിലെ ജീവിതത്തിനിടെ സ്നേഹം കൊണ്ട് ഇത്രമാത്രം സ്വാധീനിച്ച മറ്റൊരു വ്യക്തി ഇല്ല എന്ന് തന്നെ പറയാം. അണയാത്ത വെളിച്ചമായെന്നും കത്തിജ്വലിച്ച ആ പ്രഭാകിരണങ്ങൾ എന്റെ ചിന്താശക്തിയെ   മാത്രമല്ല   പവിത്രമാക്കിയത്. 
മാതൃവാത്സല്യം തുളുംബിയ ആ വചസ്സുകൾ എന്റെ പല തെറ്റായ നിലപാടുകളെയും നവീകൃതമാക്കി. യാതൊന്നും പ്രതീക്ഷിക്കാതെ സ്വന്തം കർത്തവ്യം അതിന്റെ പൂർണ്ണമായ സമർപ്പണത്തിൽ അർപ്പിക്കണമെന്ന് എന്നെ പഠിപ്പിച്ചു. എന്റെ ലക്ഷ്യങ്ങളിലെ വിലങ്ങുതടികളെ ഓരോന്നായി ചൂണ്ടികാണിച്ചു, എന്നിട്ടും ഓരോരോ തെറ്റുകളിലേക്ക് മുങ്ങിതാഴുമ്പോഴും ആ കരങ്ങളാണ് എന്റെ ഉയിർപ്പിനു അടിസ്ഥാനമായത്. 
           എന്റെ വിലാപത്തിന്റെ കണ്ണീർക്കയങ്ങളിൽ കൂടെ ഇറങ്ങിവന്ന് എനിക്കു സാന്ത്വനം പകർന്നു.  നേർക്കുനേരെ കയർത്തു സംസാരിക്കേണ്ടി വന്ന നിമിഷങ്ങളിൽ പിടഞ്ഞത് എന്റെ മനസ്സ് തന്നെയായിരുന്നു.  ആ വെറുക്കപ്പെട്ട നിമിഷങ്ങൾ എന്റെ കാലചക്രത്തിന്റെ യവനികകൾക്ക് പിന്നിലായി ചിതലരിച്ചു പോകട്ടെ എന്നു വരെ ഞാൻ ആഗ്രഹിച്ചു. ഈ മണ്ണിൽ നിന്ന് വിടവാങ്ങുമ്പോൾ പകരം വെക്കാനാവാത്ത ആ സ്നേഹത്തെയാണ് എനിക്ക് നഷ്ട്ടമാകുന്നത്. മൺമറഞ്ഞു പോകുന്ന ഒരു വസന്തകാല സ്മരണയാണ് ആ പുഞ്ചിരി. എന്റെ ഗുരുനാഥയുടെ പൂർണ്ണമായ സമർപ്പണത്തിനു മുമ്പിൽ നിറകണ്ണീരോടെ ഞാൻ പ്രണമിക്കുന്നു.











Share:

Copyright © The Chants | Powered by Blogger
Design by SimpleWpThemes | Blogger Theme by NewBloggerThemes.com