അറ്റുപോയ സ്നേഹത്തിന്റെ നൂലിഴകൾ......

  • കാരണം കണ്ണടച്ചാൽ അവൾ വരുമായിരുന്നു മന്ദം മന്ദം ആ നറുപുഞ്ചിരിയോടെ...........

  • മൺമറഞ്ഞു പോകുന്ന ഒരു വസന്തകാല സ്മരണയാണ് ആ പുഞ്ചിരി

  • കരഞ്ഞു കളഞ്ഞ കണ്ണുനീരുകൾ കഥകളായി.പാഴ്ജന്മങ്ങളുടെ തീരാ നൊമ്പരത്തിന്റെ കഥ

  • എന്നുള്ളിൽ പുനർജനിച്ച ആദിതാളത്തിന്റെ വർണ്ണങ്ങൾ എനിക്കു മുമ്പേ ആ മനസ്സിൽ കുറിച്ചതായിരുന്നു..............

  • നിന്റെ ചിറകുകൾ എന്റെ അഭയസ്ഥാനമായി, അന്ധകാരവീചികളിലെ സാന്ത്വനമായി.;

Saturday 30 January 2016

മനുഷ്യൻ 
ജീവിതം ജീവിച്ചു തീർക്കാനായതുകൊണ്ട് 
ഞാൻ നിർത്താതെ ഓടികൊണ്ടിരുന്നു. 
എന്നെ പിടിച്ചു നിർത്താൻ ഒരു-
പ്രപഞ്ച ശക്തിക്കും സാധ്യമായില്ല 
കാടും മലയും അരുവിയും കടന്ന്-
ലക്ഷ്യമേതെന്നറിയാതെ ഞാൻ ഓടി .
എന്തൊക്കെയോ പിറകിൽ കൂടുന്നുണ്ട് 
അതൊന്നും കാര്യമാക്കാതെ ഞാൻ കുതിച്ചു.
ഒടുവിൽ മങ്ങിയ പുകപടലങ്ങള്ളിൽ,
ആ ദിവ്യ രൂപത്തെ ആദ്യവും- 
അന്ത്യവുമായി ദർശിച്ചു.
അദ്ദേഹം മൊഴിഞ്ഞു "എല്ലാം അവസാനിച്ചു"
എന്റെ പ്രയാണം അങ്ങനെ പൂർത്തിയായി.
പുതിയ കാലചക്ക്രം എന്നിൽ ആരംഭിച്ചു.
എന്നിൽ രൂപ പരിവർത്തനമുണ്ടായി......... 





  
Share:

Monday 25 January 2016

അനർഘ സ്നേഹം 

മുള്ളുകളാൽ തീർത്ത വേലിക്കകത്ത് 
മന്ത്ര സ്പർശമേൽക്കാതെ 
ആ സുന്ദരസായൂജ്യത്തെ-
വേരുകൾ പരിപാലിച്ചു. 
ചുവന്നു തുടുത്ത കവിളുകളും 
തൂമയേഴുന്ന ശോഭയും 
നീയാം സുന്ദര കുസുമത്തെ 
വിഭിനമാക്കി......
മഴ ചാറ്റൽ നിൻ മേനിയിൽ തൊട്ടുരുമുമ്പോൾ 
ആടിയുലയുന്ന നിൻ മേനിയെ-
വൈകാരിക തലത്തിൽ-
വാക്കുകളൾക്ക് ഉൾക്കൊള്ളാനാകില്ല.
നിനക്കായി അണഞ്ഞ -
മൂന്നു സ്നേഹനാളങ്ങളുണ്ട് 
ഏതു വെളിച്ചമാണ് 
നീ മോഹിക്കുന്നത്?
നിനക്ക് രക്ഷാവലയം തീർത്ത മുള്ളുകളോ ?
നിൻ സുഖമുള്ള ചൂടു കൊതിക്കുന്ന കരി വണ്ടിനെയോ ?
അതോ സ്നേഹം കൊതിച്ച് -
നിൻ ശ്വാസമായി അലിഞ്ഞ മന്ദമാരുതനെയോ ?
നിൻ ചുടുചുംബനം-
ഏതു കാറ്റാണ് കൊതിക്കാത്തത്...
നിൻ മൊഴിയിതളുകളിൽ-
ഏതു മോഹങ്ങളാണ് അലിയാത്തത്.
ഏതു പുരുഷനാണ്-
സ്ത്രീയെ ആഗ്രഹിക്കാത്തത് ?
ഏതു സ്ത്രീയാണ്-
സ്നേഹം കൊതിക്കാത്തത് ?









Share:

Friday 15 January 2016

നഷ്ട്ടപ്രണയം
അഗാധമായ നീലിമയിൽ-
മിഴിരണ്ടും പിടച്ചു വിഹരിക്കുന്ന
സുസ്മേരവരദനായ ആ കാമുകൻ,
ചലിക്കുന്ന മായാചിറകുകൾക്കിടയിൽ
ഒളിപ്പിച്ച മാന്ത്രികച്ചരട്
തൻറെ പ്രാണപ്രേയസിയെ-
അണിയിക്കാനായി
വിഘാതമായ ബന്ധനങ്ങൾക്കിടയിലൂടെ
 ഉഴറുകയാണ്.
തൻറെ പ്രണയിനിയോട്
പറയാൻ മറന്ന ആ ധ്വനി ,
ആ ചരടിൽ ആവാഹിച്ചിരുന്നു.
വിഘടിച്ചു നില്ക്കുന്നതിനെ പിഴുതെറിഞ്ഞ്
തൻറെ പ്രാണനായികയുടെ-
കണ്ണുകളിലേക്ക് അണയുകയായിരുന്നു.
പ്രേമപരവശ്യയായ കാമുകി നയനങ്ങളണച്ചു ,
തൻറെ നൽപ്രിയനുടെ സ്നേഹചുംബനത്തിനായി.
വികാര നിർഭരമായ ആ ഒത്തുചേരലിന്
തെല്ലകലം മാത്രം അവശേഷിക്കെ-
പ്രിയതമയുടെ പ്രണയശ്വാസത്തിനായി 
ദാഹിച്ച ആ ചുണ്ടുകൾ പിടഞ്ഞു.
ഒരു നേരിയ ഞെരുക്കം മാത്രം സമ്മാനിച്ച്,
അവൻ വിടവാങ്ങുകയായിരുന്നു
വിധിയാകുന്ന കരിനിഴൽ,
കാല ചക്ക്രത്തിൻറെ പ്രയാണത്തിൽ,
ഈ ജീവനെയും ബലിയർപ്പിച്ചു.
മൃത്യുവിനൻറെ  കുരുക്കഴിയിൽ നിന്നും 
അവൻ ആ താലിചരട് നെഞ്ചോടുചേർത്തു.
പ്രണയിനിയുടെ കണ്ണുനീർ-
നിറമില്ലാത്ത  രക്തത്തുള്ളികളായി അടർന്നു വീണു 
നഷ്ട്ടപ്രണയത്തിൻറെ ആ മായത്തുള്ളികൾ  
പവിഴപുറ്റുകളായി പരിണമിച്ചു..........  






Share:

Friday 8 January 2016

ഓർമ്മകൾ 
കാലത്തിൻറെ നിറവിൽ 
ഓരോന്നായി പൊഴിഞ്ഞകന്നു. 
വേദനയുടെ കരിനിഴൽ പാടുകൾ, 
മായിച്ചാലും മായാത്ത പ്രതിഫലനങ്ങൾ, 
സ്നേഹത്തിനായി ദാഹിച്ച രാവുകൾ-
ഒരു കൈ അകലത്തായി നഷ്ട്ടപെട്ട-
നൂറായിരം സ്വപ്നങ്ങൾ.
 അറ്റുപോയ ഒരുപിടി മോഹങ്ങൾ. 
പ്രാണൻറെ തുമ്പിലായി-
ഇറ്റിറ്റു നീറുന്ന ചുടുരക്തകണികകൾ 
ഹൃദയത്തിൻ  കൈപ്പിടിയിൽ നിന്ന് 
അറിയാതെ അകന്നു പോയ 
ചിരിയുടെ മാസ്മരികത, 
അണയാത്ത നോവിൻറെ 
മുറിപാടുകളെല്ലാം-
 എൻ നഷ്ട്ടവസന്തത്തിൻറെ- 
തീരാ ഓർമ്മകളായി പരിണമിക്കുന്നു.
പരിണാമം പ്രാപിച്ച അവ-
മനസ്സിൻറെ മായവലയങ്ങളിൽ 
ഓർമ്മകളെ പുനർജീവിപ്പിക്കുന്നു.......



  


Share:

Copyright © The Chants | Powered by Blogger
Design by SimpleWpThemes | Blogger Theme by NewBloggerThemes.com